ഏറ്റുമുട്ടലുകള്‍ 'ഉണ്ടാക്കി'ക്കൊണ്ടിരിക്കുന്ന കശ്മലന്‍സ്
ബിഹാറിലെ ജമുയി ജില്ലയില്‍ നക്സല്‍ വിരുദ്ധ നടപടിക്കു തുടക്കമായെന്ന് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അത്ര പുതിയ നടാപടിയൊന്നുമല്ലെന്ന് കാര്യമറിയുന്നവര്‍ക്കെല്ലാം അറിയാം. ഏറ്റുമുട്ടലിനായി ചെല്ലും ചെലവും കൊടുത്ത് സര്‍ക്കാര്‍ പോറ്റുന്ന ഇവര്‍ക്ക് ചെറിയ ഇടര്‍ച്ചയെങ്ങാന്‍ പറ്റിയാല്‍ അതുവാര്‍ത്ത.  ഝാര്‍ഖണ്ഡിന്‍റെ അതിര്‍ത്തി പ്രദേശമാണു ജമുയി. രജമുദാര്‍ പ്രദേശത്തു ഝാര്‍ഖണ്ഡ് അതിര്‍ത്തി അടച്ചിരിക്കുകയാണെന്നും മാവോയിസ്റ്റുകളുമായി പൊലീസ് ഏറ്റുമുട്ടല്‍ തുടരുന്നതായുമാണ് ഉച്ചക്ക്  ബിഹാര്‍ പൊലീസ് അറിയിച്ചത് എന്തു ചെയ്യും നമ്മുടെ ജനാ'ധിപത്യം ഇങ്ങനെയൊക്കെ മുന്നോട്ട് പോകുമല്ലേ..! ഏറ്റുമുട്ടല്‍ നമ്മെളെത്രെ കണ്ടതാല്ലേ...