ഒരു മതില്‍ പുരാണം

ഒരു മതില്‍ പുരാണം


ബഷീറിന്‍റെ മതിലുകളെക്കുറിച്ചോ അതല്ലെങ്കില്‍ ചൈനയിലെ വന്‍ മതിലിനെക്കുറിച്ചോ അല്ല ഞാനിവിടെ എഴുതുന്നത്. കുഗ്രാമമായ എന്‍റെ നാട്ടിന്‍ പുറത്തെ ഒരു സാധാരണ മതിലിനെക്കുറിച്ചാണ്. ബഷീറിന്‍റെ മതിലുകളില്‍ അപ്പുറത്ത് പ്രണയം പങ്കുവെക്കാനൊരു നാരായണിയും ബഷീറിന് ബീഡി എത്തിച്ചുകൊണ്ടിരുന്ന പോലീസുകാരനുമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഞങ്ങളുടെ മതിലിനെ കാത്തു പോന്നത് ഒരു പാവം പോലീസുകാരനാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തെ ഐവാന്‍റെ അച്ഛന്‍ എന്നു വിളിച്ചു പോന്നു. അദ്ദേഹത്തിന്‍റെ പേര് അന്നും ഇന്നും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. പറഞ്ഞു വരുന്നത് അങ്ങേരുടെ വലിയ റബ്ബര്‍ തോട്ടവും വീടും സംരക്ഷിച്ചുകൊണ്ടിരുന്ന വീടിനടുത്ത് വളരെയധികം ഉയരത്തില്‍ കെട്ടിയ മതിലിനെക്കുറിച്ചാ‍ണ്. ആ മതിലിന് മറ്റവകാശികള്‍ ഞങ്ങളുടെയൊക്കെ ഏട്ടന്മാരായിരുന്നു. ടാറിടാത്ത ഗ്രൌണ്ട് പോലുള്ള ആ മതിലിനു വശങ്ങളില്‍ വച്ചാണ് എല്ലാവരും കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു തുടങ്ങിയത്. സച്ചിനെപ്പോലെ ബാറ്റുവീശാനും മറഡോണയെപ്പോലെ ഗോളടിക്കാനും ശ്രമിച്ച് എന്‍റെ ഏട്ടന്മാര്‍ വിശമിച്ചു. മഴക്കാലത്ത് ഗോലിയെറിയാനും ആ മതിലു തന്നെ ഞങ്ങളുപയോഗിച്ചു. ഇവിടെ വെച്ചാണ് ഞാന്‍ ആദ്യമായി ക്രിക്കറ്റ് കളിച്ചത്. ആ മതിലിന്‍റെ ഒരറ്റം ബൌണ്ടറി ലൈനാ‍ക്കി എനിക്കു മുതിര്‍ന്നവര്‍ കളിച്ച് തളര്‍ന്നവശരാകുമ്പോള്‍ മാത്രം ഞങ്ങള്‍ ബാറ്റു വീശി. മതിലിനപ്പുറം പന്തു പോയാല്‍ പിന്നെ തിരിച്ചുകിട്ടാന്‍ പാടായതുകാരണം അടിക്കുന്നയാള്‍ ഔട്ടായി.

ഐവന്‍ ഏട്ടന്മാരുടെ സമപ്രായക്കാരായിരുന്നുവെങ്കിലും ഒരിക്കലും അവന്‍ കളിക്കാന്‍ ചേര്‍ന്നില്ല. അവന്‍റെ മമ്മി അവനെ സമ്മതിക്കില്ലായിരുന്നു, ചീത്തകൂട്ടുകെട്ടില്‍ പെട്ട് കേടാവാതിരിക്കാനും ആ മതിലിനെ അങ്ങനെ ഉപയോഗിക്കുന്നതിനോടുള്ള വിരോധവുമായിരിക്കണം അവനെ മമ്മി കളിയില്‍ നിന്ന് വിലക്കുന്നതെന്ന് ഞങ്ങള്‍ രഹസ്യം പറഞ്ഞു. പിന്നീടെപ്പോഴോ വീട്ടിലാരുമില്ലാത്ത സമയങ്ങളില്‍ അവനും ഞങ്ങളോടൊപ്പം ബാറ്റു വീശി. അന്നുമുതലാണ് ഞങ്ങളുടെ നഷ്ടപ്പെട്ട പന്തുകളൊക്കെ ഞങ്ങള്‍ക്കു തിരിച്ചു കിട്ടിത്തുടങ്ങിയത്.

ആ മതിലില്‍ നിന്നാണ് ഞാനാദ്യമായി എഴുതപ്പെട്ട തെറികള്‍ വായിക്കുന്നത്, അവിടെയിരുന്നാണ് ഞാന്‍ രാഷ്ടീയം പഠിച്ചത്, അതെ അവിടെ വെച്ചാണ് ഞാന്‍ മദ്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കേട്ടത് അവിടെ വെച്ച് തന്നെയാണ് അടുത്ത പള്ളിയിലെ തേങ്ങ മോഷ്ടിച്ച് ഞങ്ങളെല്ലാരും തിന്നത്. ഒരിക്കല്‍ പള്ളീലച്ചന്‍ ഞങ്ങളെ കൈയ്യോടെ പിടികൂടുകയും ചെയ്തു. പിന്നീടദ്ദേഹം തന്നെ തേങ്ങ പറിക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ പഞ്ചാര റഹീമിനെ തെങ്ങു കയറ്റി. അവിടെ വെച്ചാണ് ഉമ്മുട്ടിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന റജീനയോട് തന്‍റെ പ്രണയം തുറന്നു പറയാനാകാതെ മജ്ജ വിറക്കുന്നത് ഞാന്‍ കണ്ടത്! ആ മതിലില്‍ ഞങ്ങളുടെ വ്യക്തി വിദ്വേഷങ്ങളും സമൂഹത്തോട് മുഴുവനുമുള്ള രോഷവും ഞങ്ങള്‍ പ്രകടിപ്പിച്ചു. അന്നതില്‍ കുറിക്കപ്പെട്ട പല ഇരട്ടപ്പേരുകളും മായാതെ കിടക്കുന്നുണ്ടായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് വരെ. ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളും ചിന്തകളും സ്വപ്നങ്ങളും കത്തിനിന്ന ആ മതില്‍ മാര്‍ച്ചവസാനം നിലം പൊത്തി. പ്രവാസം തീര്‍ത്ത പച്ച മുറിവുകളുമായി ഞാന്‍ ഓരോ ലീവിന് നാട്ടിലെത്തുമ്പോഴും വളരെയധികം നഷ്ട്ബോധത്തോടെ അവിടെ പോയി നില്‍ക്കാറുണ്ടായിരുന്നു അതില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കാന്‍ ശ്രമിച്ച പേരുകള്‍ ഇതൊക്കെയായിരുന്നിരിക്കണം.. കുര്‍ബാനി, ഡിമ്മാര്‍, തള്ള, ബന്ധത്തില്‍ കുന്തന്‍, ചാടിക്കളി, ബുള്‍ട്ട്, പച്ചൊളിപ്പ്, പഞ്ചാര, അമ്മേട്ടന്‍, ജുരേജ്, അണ്ണന്‍, ചോളാണ്ടി, മുള്ളുത്തി, പൊറാട്ട, രണ്ടട്ടി, കല്ലട, മജ്ജ, മാമുത്തന്‍..ഇവരോരുത്തരും ഒരൊന്നൊന്നര കഥാപാത്രങ്ങളായിരുന്നു. ഐവനിപ്പോള്‍ ഏതോ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന് ആരോ പറഞ്ഞറിഞ്ഞു. മതിലില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കാന്‍ ശ്രമിച്ച പേരിന്‍എറെ യഥാര്‍ത്ഥ അവകാശികളൊക്കെയും കുടിയറ്റവരായി അന്യനാടുകളില്‍ കഴിയുന്നു, ഓരോരുത്തര്‍ക്കും ഓരോ സമയത്ത് ലീവ് കിട്ടുന്നതുകൊണ്ട് ഒരിക്കലും നേരില്‍ കാണാനും പറ്റാറില്ല, അല്ലെങ്കില്‍ തന്നെ ഇനി അതെങ്ങനെ സാധ്യമാക്കാനാണ്. പള്ളിത്തൊടിയിലെ തേങ്ങ കട്ട് മതിലിരുന്ന് ഒരിക്കല്‍ കൂടി എല്ലാരുമൊത്ത് അവിടെയൊന്നിരിക്കണം എന്ന് നാടെന്ന ഓര്‍മ്മ മനസ്സിലെത്തുമ്പോഴൊക്കെ ആലോചിക്കാറുണ്ട്, അപ്പോഴേക്കും കൂടെയെത്തുന്ന കഠിനമായ മറ്റ് യാഥാര്‍ഥ്യങ്ങള്‍ (റൂമിലെത്തിയാലുടന്‍ നെറ്റ് കണക്റ്റ് ചെയ്ത് ഭാര്യക്ക് വിളിക്കണം, തുണി അലക്കണം, കുബ്ബൂസിലേക്ക് തൊട്ടു നക്കാന്‍, മറ്റൊന്നുമല്ല കെട്ടോ കറിവെക്കണം...അങ്ങനെയങ്ങനെ ) എത്രപെട്ടെന്നാണ് എന്നെ പിന്നോട്ട് വലിക്കുന്നത്.

Read more...

Not only Romantic..but

പൈങ്കിളി പ്രണയ ലേഖനമല്ലിത്
 

എന്‍റെ പ്രിയ സുഹൃത്തും ഷാര്‍ജ്ജ വിമാനത്താവളത്തിലെ എയര്‍ അറേബ്യ വിമാന കമ്പനി ജീവനക്കാരനുമായ ഇവന്‍ ഈയ്യിടെ ഒരു പ്രണയ ലേഖനം അയച്ചു.  മലപ്പുറം ജില്ലയിലെ മമ്പാട്ടിലേക്ക് പോസ്റ്റ് ചെയ്ത കത്ത് ആര്‍ക്കാകുമെന്ന് തന്നെ വൈമാനിക ലോകത്തുള്ളവര്‍ക്കു കൂടിയറിയം. ഇന്നലെ ഇവന്‍റെ മുറിയിലെ കട്ടിലിന്‍റെ മൂലയില്‍ നിന്ന് ഇതിന്‍റെ എഡിറ്റു ചെയ്യാത്തതും എന്നാല്‍ അധിക പരിണാമത്തിന് വിധേയമായിക്കാണില്ല എന്നു ഞാന്‍ കരുതുന്നതുമായ ഇതിന്‍റെ ഒരു കോപ്പി എനിക്കു കിട്ടി. യഥാര്‍ത്ഥ കോപ്പിയെന്ന് മനസ്സിലാക്കിയ ഞാന്‍ ഇത്തരത്തിലൊരു കൃത്യത്തിന് ഒരുങ്ങിയതിന്‍റെ കാര്യമെന്തെന്നല്ലേ...അവന്‍റെ കാമുകിയും എന്‍റെ പ്രിയ സുഹൃത്തുമായ ഇവളുടെ നിരന്തരമായ ആവശ്യം കല്യാണം ഉടനെ നടത്തണം എന്നതാണ്. എന്നാല്‍ കഥാ നായകനാകട്ടെ അതിലൊട്ടും താല്‍‌പര്യമില്ലാത്തത് പോലെയാണ് പെരുമാറ്റം. ഇത് പ്രവാസ ലോകത്തെ കൂട്ടുകാരൊക്കെ ചര്‍ച്ച ചെയ്യാനും അവനെ ഉപദേശിക്കാനും തുടങ്ങി. അതു കേട്ട് മടുത്തിട്ടാകണം അവനിങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഞാന്‍ കരുതുന്നു. അതല്ലാതെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ ട്വിറ്റര്‍ വഹിച്ച പങ്കു പോലെയും ഈജിപ്തിലെ ജനാധിപത്യപോരാട്ടങ്ങളില്‍ ഫേസ് ബുക്കും മറ്റ് സാമൂഹിക വെബ്സൈറ്റുകളും വഹിച്ച പങ്കുപോലെയും മറ്റൊരു മഹത്തായ വിപ്ലവത്തിന്‍റെ ആദ്യപടിയൊന്നുമായിരിക്കില്ല ഇതെന്ന് എനിക്ക് നന്നായറിയാം. എങ്കിലും പ്രണയ സാത്ഷാത്കാരം വിവാഹമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രമാണ് ഞാനിതിന്‍റെ പകര്‍പ്പ് പോസ്റ്റ് ചെയ്യുന്നത്...പ്രണയിച്ചുകൊണ്ടെയിരിക്കുക അതാണത്രെ ജീവിതം...ഇതിനു പക്ഷെ അവന്‍റെ ചിന്തകളുടെ കൂട്ടുകാരി സമ്മതിക്കുമെന്നു തോന്നുന്നില്ല. കാമുകി കേരളത്തിലെ ഒരു പ്രമുഖ കോളജില്‍ എം എസ് സി മാത്തമാറ്റിക്സ്(കണക്കില്‍ ബിരുദാനന്തര ബിരുദം) ചെയ്യുന്നു
  കത്തുകളിലുടനീളം അവന്‍ ഉപയോഗിച്ച സാഹിത്യ പ്രയോഗങ്ങള്‍ മാര്‍ക്കേസിന്‍റേതോ അതോ മയക്കയേവ്സ്കിയുടേതോ എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു!
 
നമുക്കത് ഇങ്ങനെ വായിക്കാം
 

എന്‍റെ കണക്കുകൂട്ടലുകളുടെ ആകത്തുകക്കാരീ,
 
 ഒരു ഗള്‍ഫുകാരന്‍റെ ജീവിതത്തെക്കുറിച്ചുള്ള നിന്‍റെ അറിവുകള്‍ വളരെ തുച്ഛമായിരിക്കും. ‍‍അവ അങ്ങിനെ തന്നെയിരിക്കട്ടെ, എല്ലാ അനുഭവങ്ങളും പങ്കുവെക്കാന്‍ പറ്റാത്തതാണ്. നിന്നോട് സംസാരിക്കുന്ന, നിനക്കെഴുതുന്ന നിമിഷങ്ങളില്‍ ഞാന്‍ അനുഭവിക്കുന്ന അനുഭൂതി എനിക്ക് നല്‍കാന്‍ മറ്റൊന്നിനും ഇതുവരെ ആയിട്ടില്ല.   നിന്നെക്കുറിച്ചെഴുതുമ്പോള്‍ മാത്രമാണ് എന്‍റെ ഭാഷ ഭാവ തീവ്രമാകുന്നതെന്ന് എന്‍റെ ചങ്ങാതിയും പ്രശസ്ത പത്രപ്രവര്‍ത്തകനും നിരൂപകനും ആകേണ്ടിയിരുന്ന'---------'പറയുമായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നുന്നു അത്രക്കേറെ ഞാനെഴുതിയിട്ടുണ്ട്, പക്ഷെ അതെല്ലാം ഞാന്‍ ജോലി കഴിഞ്ഞ് ക്ഷീ‍ണിച്ചെത്തുമ്പോള്‍ എനിക്കു കൂട്ടായി എന്നോടൊപ്പം വിശ്രമിക്കാറാണ് പതിവ്. എനിക്കറിയാം നീ നിന്‍റെ ഇടുങ്ങിയ ഹോസ്റ്റല്‍ മുറിയുടെ ഗുപ്ത സൌന്ദര്യം ആസ്വദിച്ചോ അല്ലെങ്കില്‍ ഇനിയും വായിക്കാനും കണ്ടുപിടിക്കാനും പറ്റാത്ത സഖ്യകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലൊ ആയിരിക്കും, അല്ലെങ്കില്‍ അതിലേറെ ഞാനും നീയുമൊന്നിച്ചുള്ള സ്വപ്നങ്ങളിലൂടെയുള്ള ഉലാത്തലിലായിരിക്കും.
എന്താണ് നിന്‍റെ 'മുറി'പകുത്തകൂട്ടുകാരിയുടെ വര്‍ത്തമാനങ്ങള്‍? അവള്‍ക്കിപ്പോഴും നമ്മുടെ പ്രിന്‍സിയെ പേടിയാ‍ണോ? അല്ലെങ്കില്‍ തന്നെ നമുക്കുരണ്ടുപേര്‍ക്കുമൊഴിച്ച് മറ്റാരാണയാളെ പേടിക്കാതിരിക്കുന്നത്. (അയാള്‍ വരുന്നത് നിനക്ക് മുന്‍‌കൂട്ടി മെസേജ് കിട്ടുമായിരുന്നതു കൊണ്ടും, അനസ് നമുക്ക് കാവല്‍ നില്‍ക്കാറുള്ളതുകൊണ്ടും നമുക്കയാളെ പേടിക്കേണ്ടി വന്നില്ലല്ലോ!!!) ഇപ്പോഴും നിങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡന്‍(വേടന്‍) കറുത്ത പര്‍ദ്ദയിടുന്ന തടിച്ച സ്ത്രീ തന്നെയാണല്ലോ. എത്ര പെട്ടെന്നാണ് എല്ലാം അവസാനിച്ചത്. ഓര്‍ക്കാന്‍ വയ്യാത്ത ചെറു നൊമ്പരങ്ങളായി എല്ലാം അവശേഷിക്കുന്നു. ചെറിയച്ചന്‍റെ ഹോട്ടലിലെ ബിരിയാണിയും,ചേച്ചിയുടെ കഞ്ഞിയും, മന്ന ഹോട്ടലിലെ തലേന്നത്തെ പൊറോട്ട ചൂടാക്കിയതും, കാക്കാന്‍റെ പീടികയിലെ ഉപ്പിലിട്ട നെല്ലിക്കയും....ഒരിക്കല്‍ ഞാന്‍ നിനക്ക് നല്‍കിയ ചുംബനത്തെക്കുറിച്ച് നീ പറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു എന്‍റെ ചുംബനത്തിന് ബിരിയാണിയുടെ ചുവയാണെന്ന്..ശരിയാണ് ഉച്ചക്ക് ധൃതിപിടിച്ച ഭക്ഷണസമത്ത് നിന്‍റരികിലേക്ക് ഓടിയെത്താനുള്ള ജഗപൊകയില്‍ വായ കഴുകുന്നതിലൊന്നും ഞാനല്ല ഒരു കാമുകനും വിശ്വസിച്ചിരിക്കില്ല.  പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ഞങ്ങളൊക്കെ പത്താം ക്ലാസില്‍ വെച്ചവസാനിപ്പിച്ച കണക്കില്‍ ഇനിയുമെന്താണ് നീ പോസ്റ്റ് ഗ്രജ്വേഷനൊക്കെ ചെയ്യുന്നതെന്ന്. ഏതായാലും മാസാവസാനം കിട്ടുന്ന ശമ്പളം വീട്ടിലേക്കയച്ചും മുറിവാടകയും ഹോട്ടല്‍ ബില്ലും കൊടുത്തതിന് ശേഷവും അവശേഷിക്കുന്ന തുക കണക്കുകൂട്ടാന്‍ മൂന്നാം ക്ലാസില്‍ ഇണ്ണിംകുട്ടി മാഷ് കണ്ണുരുട്ടി പഠിപ്പിച്ച കണക്കു തന്നെ ധാരാളം!
 
 
എനിക്കറിയാം നമ്മുടെ വിവാഹം നീണ്ടുപോകുന്നതില്‍ നിനക്ക് വേവലാതിയുണ്ടെന്ന്,
ഇത്തവണ വന്നപ്പോഴും വിവാഹത്തെക്കുറിച്ച് കാര്യമായൊന്നും ഞാന്‍ പറയാത്തതില്‍ നിനക്ക് പരിഭവമുണ്ടെന്നും എനിക്കറിയാം, 
 
എനിക്കറിയാം വിവാഹവും മറ്റുചടങ്ങുകളും ഈ സമൂഹത്തിന്റെ യാഥാസ്ഥിതികതയിലേക്കുള്ള ക്ഷണമാണെന്ന്..
 
മടുപ്പുളവാക്കുന്നതും മുരടിച്ചതുമായ ഒരു ചടങ്ങാണ് വിവാഹമെങ്കിലും നിന്നെ സ്വന്തമാക്കണമെന്ന അതികഠിനമായ ആഗ്രഹത്തിന്‍റെ വലിപ്പക്കണക്കുകള്‍ക്കു മുമ്പില്‍ ഞാന്‍ തോറ്റുപോകുന്നു. ധൃതിപിടിച്ച് ഞാനോടി നാട്ടിലേക്ക് വരുന്നതതെന്തിനാണെന്ന് എന്‍റെ സ്നേഹ നിധികളായ മാതാപിതാക്കളെപ്പോലെ നിനക്കുമറിയാം (സുഹൃത്തുക്കളുടെ വിചാരം അവരെ കാണാനാണെന്നാണല്ലോ പക്ഷെ ഉമ്മക്കറിയാം കെട്ടോ നിന്നെക്കാണാന്‍ മാത്രമാണ് ഞാന്‍ വരുന്നതെന്ന്). പക്ഷെ എന്നിട്ടും നിന്‍റെ പരിഭവങ്ങള്‍ക്കറുതിയാവുന്നില്ലല്ലോ എന്‍റെ പ്രാണ പ്രേയസീ..കഴിഞ്ഞ വരവില്‍ നിന്‍റെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ എന്നോട് ചോദിച്ചില്ലേ എന്തിനാണ് ഈ രണ്ടു ദിവസത്തിന് മാത്രമായി ഇങ്ങനെ മണ്ടിപ്പാഞ്ഞ് വരുന്നതെന്ന്... മറുപടിയും എന്‍റെ കണ്ണിലേക്ക് നോക്കി നീ തന്നെ പറഞ്ഞല്ലോ.  കമ്പനി വക ടിക്കറ്റ്, എപ്പോള്‍ വേണമെങ്കിലും ലീവ്..ഹൊ എനിക്ക് വയ്യ നാട്ടിലെന്നെക്കുറിച്ച് പ്രചരിക്കുന്ന വര്‍ത്തമാനങ്ങളില്‍ ചിലതാണിവ, അവര്‍ക്കറിയില്ലല്ലോ..വിമാന കമ്പനി എനിക്കു തരുന്ന ടിക്കറ്റിനെക്കുറിച്ചും, രാവും പകലും ഭേദമില്ലാതെ ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ചും        നീ കരുതുന്നതു പോലെ ഞാനൊരു മുഴു കുടിയനോ സിഗരറ്റ്  വലിക്കാരനോ അല്ല കെട്ടോ. നമ്മുടെ സ്നേഹതീവ്രതയില്‍ അസൂലായുക്കളായ ചില അസാന്മാര്‍ഗ്ഗ ചങ്ങാതിമാരുടെ ഇടപെടലുകളുടെ ഫലമായുണ്ടായ കുപ്രചാരങ്ങളും ഗോസിപ്പുകളും  മാത്രമാണതെന്നു നീ അറിയുക. അല്ലെങ്കില്‍ തന്നെ ഓരോ മണിക്കൂറിലുമുള്ള കുറഞ്ഞ ഇടവേളകളില്‍ സ്മോക്കിംഗ് ലോഞ്ചുകളില്‍ നിന്ന് കത്തിക്കുന്ന മാള്‍ബറൊ പഫിന് ഒരിക്കലും നിന്‍റെ ചുണ്ടുകളുടെ മാധുര്യവും ആഴ്ച്ചാവസാനങ്ങളില്‍ ലഭിക്കുന്ന ഒരൊഴിവു ദിവസത്തില്‍ കഴിക്കാവുന്ന മുഴുവന്‍ പെഗ്ഗുകള്‍ക്കും പെണ്ണേ നിന്‍റെയുടലിന്‍റെ ലഹരിയും പകരാനാവില്ലെന്ന് ആര്‍ക്കാണറിയാത്തത്. എന്നിട്ടും നീ എന്നെ സംശയിച്ചല്ലോ, സാരമില്ല അതൊക്കെയും എന്നോടുള്ള നിന്‍റെ സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന് ഉറച്ചു വിശ്വസിക്കുന്നു ഞാന്‍. താമസിയാതെ നിന്‍റരികില്‍ ഓടിയെത്താനും നമ്മുടെ സ്വപ്ന തീരമായ സ്വിറ്റ്സര്‍ലാന്‍ഡിലെ ചെറു ദ്വീപ സമൂഹങ്ങളില്‍ ‍(കരുവാരക്കുണ്ടിലെ തരിശ്) നമ്മുടേതുമാത്രമായ ദിനങ്ങള്‍ സ്വന്തമാക്കാനുമായി ഞാനോടിയെത്തും.
എനിക്ക് നിന്നോട് ഒന്ന് മാത്രമേ പറയാനുള്ളൂ അത് എന്നെ സ്നേഹിക്കുക എന്നതാണ‍്. പിന്നെ ഒന്നുകൂടി പറയാനുള്ളത് എന്നെ സ്നേഹിക്കുക എന്നതുതന്നെയാണ‍്. അടുത്ത ലീവ് വരെയും….പിന്നെത്തെ ലീവ് വരെയും……
സ്നേഹത്തോടെ നിന്‍റെ സ്വപ്നങ്ങളുടെ വൈമാനികന്‍ (നീ അവസരം തന്നാല്‍)

Read more...
ഏറ്റുമുട്ടലുകള്‍ 'ഉണ്ടാക്കി'ക്കൊണ്ടിരിക്കുന്ന കശ്മലന്‍സ്
ബിഹാറിലെ ജമുയി ജില്ലയില്‍ നക്സല്‍ വിരുദ്ധ നടപടിക്കു തുടക്കമായെന്ന് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അത്ര പുതിയ നടാപടിയൊന്നുമല്ലെന്ന് കാര്യമറിയുന്നവര്‍ക്കെല്ലാം അറിയാം. ഏറ്റുമുട്ടലിനായി ചെല്ലും ചെലവും കൊടുത്ത് സര്‍ക്കാര്‍ പോറ്റുന്ന ഇവര്‍ക്ക് ചെറിയ ഇടര്‍ച്ചയെങ്ങാന്‍ പറ്റിയാല്‍ അതുവാര്‍ത്ത.  ഝാര്‍ഖണ്ഡിന്‍റെ അതിര്‍ത്തി പ്രദേശമാണു ജമുയി. രജമുദാര്‍ പ്രദേശത്തു ഝാര്‍ഖണ്ഡ് അതിര്‍ത്തി അടച്ചിരിക്കുകയാണെന്നും മാവോയിസ്റ്റുകളുമായി പൊലീസ് ഏറ്റുമുട്ടല്‍ തുടരുന്നതായുമാണ് ഉച്ചക്ക്  ബിഹാര്‍ പൊലീസ് അറിയിച്ചത് എന്തു ചെയ്യും നമ്മുടെ ജനാ'ധിപത്യം ഇങ്ങനെയൊക്കെ മുന്നോട്ട് പോകുമല്ലേ..! ഏറ്റുമുട്ടല്‍ നമ്മെളെത്രെ കണ്ടതാല്ലേ...

Read more...

March

ചില മാര്‍ച്ച് ചിന്തുകള്‍....

അങ്ങനെ ഒരു മാര്‍ച്ച് കൂടി മാര്‍ച്ചു ചെയ്തങ്ങനെയങ്ങു പോകുന്നു ...വര്‍ഷത്തിലെ ഏറ്റവും കുറവ് ദിവസങ്ങളുള്ള മാസത്തിന്‍റെ തൊട്ടടുത്ത മാസം. ഒരുപാട് നൊമ്പരങ്ങളുടെയും വിടപറച്ചിലിന്‍റെയും ഒരു പരീക്ഷണ മാസം തന്നെയാണ് മാര്‍ച്ച്. പരീക്ഷാ ചൂടും, തെരഞ്ഞെടുപ്പ് കോലാഹലങ്ങളും പണമിടപാട് കണക്കുകൂട്ടലുകളും അതിനിടക്ക് ലോക കപ്പ് ക്രിക്കറ്റുമൊക്കെയായി മാര്‍ച്ചങ്ങ് നീണ്ടു കിടക്കുന്നു.



മാര്‍ച്ചിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്ന കൂട്ടര്‍ വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികള്‍ എന്നു പറയുമ്പോള്‍ ചെറുകുട്ടികളെന്നു തെറ്റിദ്ധരിക്കരുത്. ഇതില്‍ എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തരം വരെയുള്ളവരുണ്ടാകാം.

പ്രണയവും വിരഹവും പരീക്ഷയും കൂടിക്കലര്‍ന്ന ഒരു മാര്‍ച്ചു കൂടി എല്ലാ തീവ്രതയോടുംകൂടി കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും പോയ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കഠിനമായിക്കൊണ്ടിരിക്കുന്നു, അതിന്‍റെ ആക്രമണം, അതിന്‍റെ നോവുകള്‍ പങ്കുവെക്കാന്‍ പ്രണയിയെ വിളിക്കാമെന്നു കരുതി സ്പീഡ് ഡയല്‍ അമര്‍ത്തുമ്പോഴേക്കും അങ്ങേ തലക്കലില്‍ നിന്ന് ദ നമ്പര്‍ യൂ ഹാവ് കാള്‍ഡ് ഈസ് അണവൈലബിള്‍ എന്ന സുന്ദരശബ്ദം..എല്ലാം ഗൌരവത്തിലെടുക്കുന്ന യുവ'തല'മുറ പക്ഷെ അപ്പോഴേക്കും പ്രണയം കൈവിട്ടിട്ടുണ്ടാകും ഇനി മറ്റൊരു സിം കാര്‍ഡ് ബന്ധത്തിലേക്കുള്ള നെട്ടോട്ടത്തിനിടയില്‍ ആര്‍ക്ക് മനസ്സിലാകും ഈ സെന്‍റി...അല്ലാതെന്തു ചെയ്യും? ഇനിയും ഒരു നൈറ്റ് കാള്‍ 'ഓഫര്‍' റിനായി തങ്ങള്‍ക്ക് അടുത്ത സെമസ്റ്ററില്‍ പരിശ്രമിച്ചേ മതിയാവൂ.. ഈ ക്രെഡിറ്റ് സെമസ്റ്റര്‍ കാലത്തെ പ്രണയം 'അതിരു കവിഞ്ഞൊന്നുമാഗ്രഹി'ക്കുന്നില്ലത്രെ.
റാ‍ങ്കൊക്കെ ഒഴിവാക്കി ഗ്രേഡിലേക്ക് മാറിയെങ്കിലും മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എല്ലാക്കാലത്തുംപരീക്ഷണ കാലം എന്തെങ്കിലുമൊക്കെ കരുതും. പരീക്ഷയുടെ തലേന്നാള്‍ മെനക്കെട്ടിരുന്ന് പഠിക്കുന്ന കണ്ണട വെച്ച പെണ്‍കുട്ടിയുടെ പടവും, അവസാന നോട്ടം എന്നൊക്കെ അടിക്കുറിപ്പില്‍ ബേജാറായ ആണ്‍കുട്ടികളുടെ പടങ്ങള്‍ പിറ്റേന്നും. ഒക്കെ തീര്‍ന്നതിന് ശേഷം ഇനി സ്വാതന്ത്രത്തിലേക്ക് എന്നൊക്കെ പറഞ്ഞ് മറ്റൊരു പടവും.....
എന്നിരുന്നാലും ഇതൊക്കെ ആസ്വദിക്കുന്നവരാണ് കേട്ടോ കാമ്പസുകളിലെ യുവത്വം. പരീക്ഷാ ദിവസം പത്രത്തിലെ സര്‍വ്വകലാശാലാ അറിയിപ്പു പേജില്‍ പുറത്ത് വിട്ടാല്‍ പിന്നെ അതുവരെ ചെഗുവേര, നവലിബറല്‍ നയങ്ങള്‍ക്കെതിരെ കരുതിയിരിക്കുക, സാമ്രാജ്യത്വം അറബിക്കടലില്‍ എന്നൊക്കെ അലറിക്കൊണ്ടിരിക്കുന്ന അരാഷ്ടീയക്കൂട്ടങ്ങളെ രാത്രി കാലങ്ങളിലൊന്നും പുത്തന്‍ ജനാധിപത്യ വിപ്ലവവുമായി കണ്ടേക്കില്ല, ഇനി എല്ലാത്തില്‍ നിന്നുമുള്ള ഒരു കുതറിയോട്ടത്തിനായി സജ്ജമാ‍ക്കണ്ട കാലമാണത്രെ. ഇവര്‍ക്കു പക്ഷെ പ്രശ്നം അറ്റന്‍ഡസുമാ‍ത്രമായേക്കും. അതും കൂടി ശരിയായാല്‍ പിന്നീടിവര്‍ക്ക് ഹോസ്റ്റല്‍ മുറികളും മെസ്സ് ഹാളും ഒക്കെയാണ് വിപ്ലവപോരാട്ട വീഥികള്‍. ക്യാമ്പസിലെ പടര്‍ന്നു പന്തലിച്ച മരങ്ങള്‍ക്കു ചുവട്ടിലും പ്രണയ കാമനകള്‍ പങ്കുവെക്കാന്‍ വേണ്ടി മാത്രമായി ആരോ നട്ടുപിടിപ്പിച്ച വാക മരത്തിന്‍ തണലൊന്നും ഇനി ഒരു ആശ്വാസവും ആര്‍ക്കും നല്‍കിയെന്നു വരില്ല. അത്രയ്ക്ക് കഠിനമത്രെ ഇക്കാലം.
എന്നാലും ചിലരുണ്ട് കേട്ടോ; ഇവര്‍ക്ക് പരീക്ഷയൊന്നും ഏശില്ല. അത്രക്കുണ്ട് പോയകാലം ഇവര്‍ക്ക് സമ്മാനിച്ച 'സപ്ലികള്‍'‍. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഇനി വെല്ലുവിളികളൊന്നും ഏറ്റെടുക്കാന്‍ വയ്യ.. അതുകൊണ്ട് ഇക്കൂട്ടര്‍ താടി വെച്ച് (ബുദ്ധി ജീവികളൊന്നുമല്ല കേട്ടൊ ജീവന്‍ മാത്രമേയുള്ളൂ...സ്റ്റൈപ്പന്‍ഡു കിട്ടിയാല്‍ കാറ്റാടി മരങ്ങള്‍ക്ക് കീഴിലിരുന്ന് നിലാവ് തൊട്ടുനക്കി ഒരിത്തിരി മദ്യം കഴിക്കണം. (താടി, മുടി നീക്കം ചെയ്യലൊന്നും നടക്കില്ല). പഠിതാക്കളെ ‍(ലോകത്തെ) മുഴുവന്‍ പുച്ഛത്തോടെ നോക്കിയൊരു നടപ്പുണ്ട്. ഇവര്‍ക്കവസാനം തുണ സര്‍വ്വകലാശാലാങ്കണത്തില്‍ മേഞ്ഞു നടക്കുന്ന ബുദ്ധിജീവി പശുക്കള്‍ മാത്രം!
ഇതിനിടയ്ക്കും യൂത്ത് ഐക്കണ്‍ കുപ്പായം സ്വയം തുന്നിയ വയസന്‍ രാഹുല്‍ ജി യോട് നേരിട്ട് യൂ ആര്‍ നോട്ട് ഗാന്ധി, യു ആര്‍ ഒണ്‍ലി ഗണ്ഡി എന്നു പറയാന്‍ ധൈര്യം കാ‍ണിക്കുന്ന വിദ്യാര്‍ഥികള്‍ ജെഎന്‍യുവില്‍ മാത്രമല്ല കേട്ടോ ഇങ്ങ് കേരളത്തിലുമുണ്ട്. ഇനി ഇനിയും എത്ര പേരാണ് വിഡ്ഡികളാ‍ക്കപ്പെടാനിരിക്കുന്നതെന്ന് ആര്‍ക്കറിയാം അല്ലേ......?

Read more...
സുഹൃത്തിന്‍റെ മുന്‍ കാമുകിയെ അവിചാരിതമായി അവളുടെ ഭര്‍ത്താവിന്‍റെ കൂടെ ഊട്ടിയില്‍ വെച്ച് കണ്ടപ്പോള്‍ സുഹൃത്തിന് അയച്ച കത്ത്
 
സുഹൃത്തേ...
ഉതകമംഗലത്ത് 11 മണി കഴിഞ്ഞാണ് ഞങ്ങളെത്തിയത്, ഞങ്ങളെന്നു വച്ചാല്‍ എന്‍റെ കുടിച്ചു മദിക്കണമെന്നാശിക്കുന്ന വിശുദ്ധ ചങ്ങാതിമാര്‍. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ വരവിന് 'ദിലു' എന്ന് അവനെ അവന്‍ മാത്രം വിളിക്കുന്ന ദില്‍ഷാദ് അവന്‍റെ നീണ്ട ആറുവര്‍ഷത്തെ പ്രണയ കഥയിലെ നായികയെ സ്വന്തമാക്കിയതിന്‍റെ ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കാനുമാണ് ഞങ്ങളിവിടെ എത്തിയത്. ആഘോഷം മറ്റൊന്നുമല്ല എന്നു നീ ഊഹിച്ചിട്ടുണ്ടാകും. റഷാദിന് 'രണ്ടട്ടി ബസ്' കാണാനും, ഷമീദിന് ഉന്നം തെറ്റാതെ അടുത്തിരിക്കുന്നവന്‍റെ കണ്ണിലോ മൂക്കിലോ എറിഞ്ഞു കൊള്ളിക്കാനും ഷാനുവിന് പ്രവാസികളായ ചങ്ങാതിമാര്‍ വിളിക്കാത്തതിന് പൊട്ടിക്കരയാനോ ജംഷിക്ക് കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്കിനൊ മാമന് പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനോ ഷാജിക്ക് ബെറ്റുവെക്കാനോ എനിക്ക് ഇവരെയെല്ലാം മാനേജു ചെയ്യാനോ(തല്ലുകൂടല്‍, വാളുവെച്ചതിന് മാപ്പുപറഞ്ഞ് ചൂലും ബക്കറ്റുമെടുത്ത് ബാര്‍ വൃത്തിയാക്കല്‍, ഡ്രസ് ചെയ്യിക്കല്‍, വണ്ടിയില്‍ കേറ്റല്‍, എന്നിട്ട് ഇവരിലൊരള്‍ ഡ്രൈവു ചെയ്യുമ്പോള്‍ പേടിച്ചു വിറച്ച് പിന്നിലിരിക്കല്‍) അവസരമൊരുക്കലാണ് ഓരോ ആഘോഷങ്ങളും. കലാപരിപാടികളൊക്കെ കഴിഞ്ഞ് ഞാനും നോര്‍മ്മലായിക്കൊണ്ടിരുന്ന രണ്ടു ചങ്ങാതിമാരും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലൂടെ 'നല്ല കളറുകളെ' നോക്കി നടക്കുമ്പോഴാണ് അത്ര കളറില്ലെങ്കിലും(കറുപ്പും കളറാണല്ലോ) ഒരു നാടന്‍ സൌന്ദര്യ ദാമത്തെ കണ്ടത്.. ..ദൈവമേ ഞാനല്ലോ മദ്യപിച്ചത് എന്നിട്ടും എന്‍റെ കാ‍ലുകള്‍ നിലത്തുറക്കാത്തത് പോലെ, ഞാനവളുടെ അടുത്തേക്ക് നീങ്ങി. എന്നെ കണ്ടോ അവള്‍ പക്ഷെ കാണാത്തത് പോലെ നടിക്കുകയാണോ എന്തായാലും ഒന്നു മനസ്സിലുറപ്പിച്ച് ഞാന്‍ അവളുടെ അടുത്തേക്ക് നീങ്ങി. പച്ചപ്പുല്‍ പരവതാനിയില്‍ അവളോടു മുട്ടിയിരുമ്മി ഇരിക്കുന്ന ആ കറുത്ത മനുഷ്യന്‍! അതെ ആ മനുഷ്യന്‍ അയാള്‍ തന്നെയാണ്. വൈമാനിക കേന്ദ്രത്തിന്‍റെ 'തലവനും' 'തോറ്റ സ്ഥാനാര്‍ഥിക്കും' വിദ്യ പകര്‍ന്നു നല്‍കിയ അതേ മനുഷ്യന്‍! അയാളുടെ ഒരു കൈ എവിടെയാണ്...?. അവന്‍ ചുംബിക്കണമെന്നാശിച്ച അതേ കറുത്ത ചുണ്ടുകള്‍, അവന്‍ പ്രകീര്‍ത്തിക്കാറുണ്ടായിരുന്ന അതേ മുടിയിഴകള്‍..അവന്‍റെ കരസ്പര്‍ശമേറ്റ അവളുടെ നീണ്ടുമെലിഞ്ഞ കൈകള്‍...അതേ ഞാനൊരു വിശുദ്ധനല്ലാത്തത് കൊണ്ട് എന്നെ സൌഹൃദങ്ങളില്‍ നിന്ന് മാറ്റി നിറുത്തിയ അവള്‍..മലയോര മേഖലയായ കാളികാവിലെ വെറുമൊരു ലോറിക്കാരന്‍ മാത്രമായി മാറുമായിരുന്ന എന്‍റെ സുഹൃത്തിനെ ഇന്നൊരു അറിയപ്പെടുന്ന ഇന്‍റര്‍നാഷണല്‍ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ അസി.മാനേജരാക്കാന്‍  കാരണക്കാരിയായ പെണ്‍കുട്ടി..പ്രണയിച്ച തെറ്റിനാല്‍ എന്‍റെ മറ്റൊരു സുഹൃത്തിന്‍റെ സൌഹൃദം നിഷേധിച്ച പട്ടാളക്കാരി പെണ്‍കുട്ടി..അതിനെല്ലാറ്റിനുമുപരി ഞങ്ങളുടെ 'ലോറിക്കാരനെ' ‍(ഞങ്ങളൊക്കെ ഇപ്പോഴും അവനെ ഇങ്ങനെതന്നെയാണ് വിളിക്കാറുള്ളത്) പ്രണയത്തിന്‍റെ മാസ്മരികമായ അത്യാനന്ദാ‍നുഭൂതികളിലേക്ക് എടുത്തുയര്‍ത്തിയ എണ്ണക്കറുപ്പിന്‍റെ നിത്യനായിക.
 
  അവള്‍ എനിക്ക് അവളുടെ (ലോറിക്കാരന്‍ പറയുന്നത് ഇങ്ങനെ'സ്വപ്നങ്ങള്‍ തടഞ്ഞു വെക്കപ്പെട്ടയാള്‍') ഭര്‍ത്താവിനെ  പരിചയപ്പെടുത്തി തന്നു. തന്ത്രപൂര്‍വ്വം വൈമാനിക തലവനെ മാത്രം ചോദിച്ചു. അവരുടെ കയ്യില്‍ നിന്നും നഷ്ട്പ്പെട്ട മൊബൈലിനെക്കുറിച്ച് പറഞ്ഞു. പിന്നെ അവരെന്തോ എനിക്കു മനസ്സിലാകാത്ത തമാശ പറഞ്ഞു ചിരിച്ചു ഇതാണത്രെ ജീവിതം....പിന്നൊന്നും പറയാനനുവദിക്കാതെ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ തിരിച്ചു നടന്നു. പ്രാന്‍ഞ്ചിയേട്ടന്‍ എന്ന രഞ്ജിത്ത് സിനിമയിലെ രംഗമായിരുന്നു എന്‍റെ മനസ്സിലപ്പോള്‍.

Read more...

നൂറുകണക്കിന് ജനങ്ങളെ മരണത്തിലേക്കു നയിച്ച ഗാനത്തിന്‍റെ മലയാള പരിഭാഷ

മ്ലാനമൂകമായ ഞായറാഴ്ച്ച
റസോസറസ്



ചെറിയപൂവുകള്‍
വിരിയുന്നു വാടുന്നു
ഭൂമിയില്‍ പ്രണയം മരിച്ചു കഴിഞ്ഞു
വിഷാദഭരിതമായ മിഴിനീരുമായ്
കാറ്റു തേങ്ങിക്കരയുന്നു
പുതിയൊരു വസന്ധതിനായി
ഇനി ഒരിക്കലും എന്‍റെ ഹൃദയം പ്രത്യാശിക്കില്ല
എന്‍റെ കണ്ണീരും ദുഖഃങ്ങളും
തികച്ചും നിഷ്ഫലമായിരുന്നു
ജനങ്ങളെല്ലാം ഹൃദയശൂന്യരും അത്യഗ്രഹികളും
ദുരാത്മാക്കളുമായി മാറിക്കഴിഞ്ഞു
പ്രത്യാശക്ക് അര്‍ത്ഥമില്ലാതായി
ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെടുന്നു
മനുഷ്യരക്തതാല്‍ പുല്‍മേടുകള്‍
ചുവന്നു പോയിരിക്കുന്നു
എല്ലാ തെരുവുകളിലും
ജഢങ്ങള്‍ നിരന്നുകിടക്കുന്നു
മറ്റൊരു ശാന്തമായ പ്രാര്‍ത്ഥനയിലാണ് ഞാന്‍
മനുഷ്യരെല്ലാം പാപികളാണ് ദൈവമേ
അവര്‍ തെറ്റുകള്‍ മാത്രം ചെയ്യുന്നു
ലോകം അവസാനിച്ചുകഴിഞ്ഞു
മ്ലാനമൂകമായ ഞായറാഴ്ച്ച
നൂറുകണക്കിന് വെളുത്ത പൂക്കളുമായി
പ്രിയതമേ ഞാന്‍ നിന്നെ പ്രാര്‍ത്ഥനയോടെ
കാത്തിരിക്കുകയായിരുന്നു .
ഒരു ഞായറാഴ്ച്ച രാവിലെ
എന്‍റെ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് കൊണ്ടു
ദുഖഃങ്ങളുടെ വാഹനം നിന്നെക്കുടാതെ
എന്നരികിലേക്ക് തിരിച്ചുവന്നു
അന്ന് മുതലാണ്‌
എന്‍റെ ഞായറാഴ്ച്ചകള്‍
മ്ലാനമൂകമായത്
ഈ ഒടുവിലത്തെ ഞായറാഴ്ച്ച എങ്കിലും
എന്‍റെ പ്രണയിനീ
അരികില്‍ വരൂ
നിനക്കായ് അവിടെ നിറയെ പൂക്കളും
ഒരു പുരോഹിതനും ഒരു ശവപ്പെട്ടിയും
ഒരുങ്ങിനില്‍പ്പുണ്ടാവും.......
പൂവിടുന്നമരങ്ങള്‍ക്ക് കീഴില്‍
അതെന്‍റെ അന്ത്യയാത്രയായിരികും
അവസാനമായി നിന്നെ ഒരുനോക്കു കാണാന്‍
എന്‍റെ കണ്ണുകള്‍ തുറന്നു കിടക്കും
അവയെ നീ ഭയപ്പെടേണ്ടതില്ല
എന്‍റെ മരണത്തിലും
ഞാന്‍ നിന്നെ അനുഗ്രഹിക്കും




Posted by shani at 1:33 AM
0 comments:
Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
Read more...
വെള്ളി



അയ്യേ എന്തായിത്‌ ആ മസിലൊക്കെ ഒന്നയച്ച്‌ പിടിച്ച്‌ വായിക്കെടോ.....ഇന്നലെ മുറിയിലെ ലൈറ്റിടാത്തതിന്‌ എന്നോട്‌ ദേശ്യത്തിലാണെന്നറിയാം...അപ്പുറത്തെ സൈനാത്താക്ക്‌ പിന്നെയും വേദനയിളകി അവരെ ആശുപത്രിയിലാക്കിയിരിക്കുകയാണ്‌. അവിടത്തെ ആരും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല...സാരമില്ല ട്ടോ. മറ്റന്നാള്‍ എന്നെ വിളിക്കാതിരിക്കോ അങ്ങനെ ചെയ്യരുത്‌. നിങ്ങളോടങ്ങനെ സംസാരിച്ചിരിക്കാന്‍ എന്തു രസമാണെന്നറിയോ കഴിഞ്ഞ കത്ത്‌ ഹംനുവിന്‌ വായിക്കാന്‍ കൊടുത്തതിന്‌ എന്നോട്‌ പിണങ്ങരുത്‌.അങ്ങനത്തെ അവസ്ഥയിലായിരുന്നു ഞാന്‍. ഫോണ്‍ വിളിച്ച്‌ വെച്ചതിന്‌ ശേഷം ഹംനുവിന്റെ ഉമ്മ ലൈനാണോ എന്നൊരുപാട്‌ തവണ ചോദിച്ചു. മോനിഷയാണെന്ന്‌ ഞാന്‍ പറഞ്ഞു. എന്നിട്ടെന്തേ പെട്ടെന്ന്‌ വച്ചതെന്നായി പിന്നത്തെ ചോദ്യം. ഹോസ്‌റ്റലിലെ മെസ്സ്‌ സമയം അവസാനിക്കാറായതോണ്ടാണെന്ന്‌ പറയാന്‍ പറ്റില്ലല്ലോ. ഭാഗ്യത്തിന്‌ അപ്പോ തന്നെ മോനിഷ വിളിച്ചു. അവരോടും അവള്‍ സംസാരിച്ചു.അങ്ങനെ ഇന്നും രക്ഷപ്പെട്ടു.ഇനി നാളെ



ഇന്ന്‌ ബാപ്പുട്ടിക്കാന്റെ മോളു വന്നിരുന്നു. അവളെ മറന്നോ? ( ഇന്ന്‌ കാറ്‌ ഓടിച്ചയാളെ ശ്രദ്ധിച്ചോ എവിടെ അല്ലേ അതാണ്‌ ഞാന്‍ പറയാറുള്ള എന്റെ മൂത്തമ്മാന്റെ മോന്‍) നിങ്ങളുടെ വീട്‌ ഞാന്‍ അവന്‌ കാണിച്ചുകൊടുത്തിരുന്ന, അതാണ്‌ അവിടെത്തിയപ്പോള്‍ ഹോണടിച്ചത്‌ എന്റെ കഷ്ട്‌ടകാലത്തിന്‌ നിങ്ങള്‍ കൃത്യ സമയത്ത്‌ തന്നെ പുറത്തേക്ക്‌ വരികയും ചെയ്‌തു. ഉമ്മ എന്നെ ഒരു നോട്ടം നോക്കി, അമ്മായി ഉണ്ടായിരുന്നത്‌ കൊണ്ടാകണം ഒന്നും പറഞ്ഞില്ല. വീടെത്തിയതിന്‌ ശേഷം നന്നായി കിട്ടി. കുറേ ചീത്ത പറഞ്ഞു. പിന്നെ ഉമ്മാന്റെ വക പുതിയ നിയമം പ്രാബല്യത്തിലാക്കി. "ഇനി മുതല്‍ ഞാന്‍ പുറത്തിറങ്ങാന്‍ പാടില്ല ". ഇതിന്റെ ഒരു കുറവ്‌ കൂടിയേ ഈ വീട്ടിലുണ്ടായിരുന്നുള്ളു അതുമായി, ഞാന്‍ നേരത്തേ പ്രതീക്ഷിച്ചതാണ്‌.


അടുപ്പത്തിന്റെ അകലത്തെക്കുറിച്ചുള്ള നമുക്കിടയിലെ ചര്‍ച്ചയില്‍ ഞാനെന്നെ മുഴുവനായി അവതരിപ്പിക്കാനുള്ള ഇത്തരം എഴുത്തുകള്‍ നിങ്ങള്‍ക്ക്‌ കിട്ടുമ്പോഴത്തെ സന്തോഷത്തെക്കുറിച്ച്‌ നിങ്ങളെനിക്കെഴുതിയതോര്‍ക്കുന്നുണ്ടോ? ആ സന്തോഷം ഇത്‌ വായിക്കുമ്പോഴുമുണ്ടോ?

Read more...